January 12, 2011

Touch-me-not

by sujanika

image

WordPress from mobile is a nice experience.

February 18, 2010

സൂചിമുനയിൽ നിന്നുള്ള തപസ്സ്

by sujanika

‘അതെ…അപ്പോളെന്റെ മനസ്സ്…നിലയില്ലാത്ത വങ്കടലിൽ താണുപോകാൻ തുടങ്ങുന്ന ചെറിയ ഒരു തുരുത്തുപോലെ…എന്നു പറഞ്ഞാൽ ശരിയാകുമോ എന്തോ?ഏതായാലും ഇരുളിൽ, പേടിസ്വപ്നങ്ങൾ നിറഞ്ഞ ഇരുളിൽ, മനസ്സ് മുങ്ങിപ്പോയിരുന്നു. ഞാൻ തന്നെയാണ് മനസ്സ്. നോക്കുമ്പൊൾ വെളിച്ചം കുറച്ചുമാത്രം. ഇരുളിലും വെളിച്ചത്തിലും- ദൈവമേ! ഞാൻ എവിടെ? സത്യമേത്? പൊയ് ഏത്? വെളിച്ചം….വെളിച്ചം….വെളിച്ചം മാത്രം മതി. പക്ഷെ, ഭീകര സ്വപ്നങ്ങൾ നിറഞ്ഞ കൂരിരുട്ട്. ദാ, എട്ടു ദിക്കിൽ നിന്നും ആർത്തിരമ്പി അടുക്കുന്നു.Read more

February 18, 2010

കഥയിൽ നിന്ന് ഇറങ്ങിപ്പോരുന്നവർ

by sujanika

കഥ രചിക്കുകയും കഥാപാത്രങ്ങളാകുകയും ഒടുക്കം കഥയിൽ നിന്ന് ഏടിറങ്ങിപ്പോന്ന് സമൂഹത്തിൽ ജീവിതശേഷം കഴിക്കുകയും ചെയ്യുന്നവരാകുന്നു ബഷീറിന്റെ കഥ്പാത്രങ്ങളത്രയും.‘പാത്തുമ്മയുടെ ആടി‘ലെ കഥാപാത്രങ്ങളുടെ നിത്യതയെ കുറിച്ചൊരു ചിന്ത

കഥാപാത്രങ്ങളെ പ്രതി കഥാകാരൻ അനശ്വരനാവുക, കഥാകാരകർമ്മം മൂലം കഥാപാത്രങ്ങൾ സമൂഹത്തിൽ എന്നും ജീവിക്കുക- ഇതു വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അതു ഈ കൊച്ചു മയലാളത്തിലാണെന്നതിൽ നമുക്കും അഭിമാനം തന്നെ.Read more

January 30, 2010

sujanika web site launched

by sujanika

Friends,

sujanika launched a website on 29-01-2010. Here after we can meet there.Thank You.

SUJANIKA.IN

January 18, 2010

അറിവിന്റെ അലമാലകൾ

by sujanika

എസ്.വി.രാമനുണ്ണി, സുജനിക

മാധ്യമം ദിനപത്രം-‘വെളിച്ചം’17-1-10

ഇനി എ+ലേക്കു കയറുക

അറിവിന്റെ അലമാലകൾ

പരീക്ഷയിൽ വെറുതെ ജയിച്ചാൽ പോര; നന്നായി ജയിക്കണം; എ+ കിട്ടണം. ഇങ്ങനെ വിജയിക്കുന്നതിലേ അർഥമുള്ളൂ. ഒരു സാധാരണകുട്ടിക്ക് ഇതിനു കഴിയും . അതിനുവേണ്ടത് നമ്മുടെ ചിന്താരീതിയിൽ ചെറിയ മാറ്റം വരുത്തുകതന്നെയാണ്.ഇതു സാധിക്കാൻ ഒരുപക്ഷെ, ഈ കുറിപ്പ് സഹായിക്കും.

അബിയും പാത്തുക്കുട്ടിയും ചന്തയിൽ പോയി ചമ്പങ്ങ വിൽക്കുന്ന സംഭവം ബഷീർ വിവരിക്കുന്നുണ്ടല്ലോ?(പാത്തുമ്മയുടെ ആട്: പേജ് 75-76 ഡി.സി.ബുക്ക്സ്) ഈ സംഭവം നിങ്ങൾ കാണുന്നുഎന്നു കരുതുക. (വായന-വിവരണം ഒരു തരത്തിൽ കാഴ്ച്ചയും ആണല്ലോ?) ഈ കാഴ്ച്ച നിങ്ങളിൽ എന്തെല്ലാം കാര്യങ്ങളാണ് ഉണർത്തുക? അതൊക്കെയൊന്ന് ലിസ്റ്റ് ചെയ്തു നോക്കൂ. അപ്പോഴറിയാം നമ്മുടെ മനസ്സിന്റെ അടരുകളും അലകളും. ഇതു മുഴുവനും നമുക്കവശ്യമുണ്ട്. നല്ല കുറിപ്പുകളും നല്ല ഉപന്യാസങ്ങളും തയ്യാറാക്കാൻ. വിഷയം എന്തോ അവട്ടെ. മനസ്സിലെ അലകൾ തിരിച്ചറിയാൻ , പ്രയോജനപ്പെടുത്താൻ ശമിച്ചാൽ മതി.

ചമ്പങ്ങ വിൽ‌പ്പന സംഭവം ഉണർത്തുന്ന അലകൾ എന്തൊക്കെയുണ്ട്?

  • ചന്തയുടെ വിവിധ ദൃശ്യങ്ങൾ
  • നമ്മുടെ ബല്യകാലനുഭവങ്ങൾ (വീട്ടിലും-പുറത്തും)
  • വായിച്ച-കേട്ട സമാനകഥകൾ/ കവിതകൾ
  • പത്രവാർത്തകൾ
  • ദൃശ്യങ്ങൾ (ചിത്രം, ഫോട്ടോ, സിനിമ..)
  • കച്ചവടത്തിന്റെ ഭാഷ
  • കണക്കുകൂട്ടലിലെ രീതികൾ
  • ലാഭ-നഷ്ട സങ്കൽ‌പ്പങ്ങൾ
  • ബഷീറിയൻ ഗണിത ശൈലി
  • ബഷീർ ചാമ്പങ്ങയെ കുറിച്ചും ചാമ്പ മരത്തെ കുറിച്ചും പലപ്പോഴായി പറയുന്ന സംഗതികൾ
  • ബഷീറിയൻ കച്ചവടങ്ങൾ
  • ഒരു സംഭവം വിവരിക്കുന്നതിന്റെ ശൈലിവിശേഷങ്ങൾ
  • എന്തിനും ‘സദൃശം’ പറയുന്ന സംഭാഷണ രൂപം
  • ജീവിതത്തോടുള്ള കുട്ടികളുടെ സമീപനം

തുടങ്ങി നിരവധി ‘അലകൾ’ ഈ സംഗതിയുമയി ബന്ധപ്പെട്ട് മനസ്സിൽ വരുന്നില്ലെ? കൂടുതൽ അനുഭവമുള്ള കുട്ടികൾക്ക് ഇതിലധികവും തീർച്ചയായും കാണും.ഇതൊക്കെ ഉണ്ടെങ്കിൽ പിന്നെ എന്തു പ്രയസമാണ് ഒരു കുറിപ്പ് തയ്യറാക്കാൻ? ഒരു ആസ്വാദനക്കുറിപ്പെഴുതാൻ? ഒരു ഉപന്യാസം തയ്യാറാക്കാൻ? ഇപ്പറഞ്ഞവയിൽ പ്രസക്തമായവ ആവശ്യമായ തോതിൽ വ്യാഖ്യനിക്കാനും വിവരിക്കാനും മാത്രമേ നാം മനസ്സിലക്കേണ്ടതുള്ളൂ.

  1. ചന്തയുടെ ദൃശ്യങ്ങൾ ബഷീർ പറയുന്നതിനപ്പുറം നമുക്ക് കാണാനാവില്ലേ? മറ്റു കച്ചവടങ്ങൾ, ബഹളങ്ങൾ, തിരക്ക്….തുടങ്ങിയവ. ബഷീർ പറയുന്ന ‘സദൃശം’ ശ്രദ്ധിച്ചോ? ആനകളുടെ നടുവിൽ എലികുഞ്ഞുങ്ങൾ.. വൻ കച്ചവടക്കരുടെ ഇടയ്ക്ക് കുഞ്ഞു കച്ചവടക്കാർ എന്നല്ലേ ഇത്? എന്നാൽ ആന/ എലി തുടങ്ങിയ സൂചകൾ നോക്കൂ. ആന വലുതെങ്കിലും ചലനത്മകത കുറവ്. എലികളൊ ചലനശേഷി കൂടുതൽ. കച്ചവടത്തിലെ ജീവൻ ചലനത്മകതയാണ്. രീതികളിൽ പുതുമയും സ്പീഡും കുട്ടികളുടെ കച്ചവടത്തിലാണെന്നല്ലേ ബഷീർ സൂചിപ്പിക്കുന്നത്. ചരക്കും സവിശേഷതയുള്ളത്; ചാമ്പങ്ങ. ഒരവശ്യവസ്തുവല്ല. ഉപഭോഗവസ്തു. അതും അകേരളീയം. ചക്ക, മാങ്ങ എന്നിവ പരിഗണിക്കാതെ ചാമ്പങ്ങ. ചാമ്പങ്ങ പണ്ട് ബഷീർ തളിയാക്കേന്ന് കുരു കൊണ്ടുവന്ന് മുളപ്പിച്ച് വളർത്തിയത്. അതും ഒരു ജാക്കൊബയിറ്റ് കൃസ്ത്യാനി വീട്ടിൽ നിന്ന്. ഒരു വിദേശ ചരക്ക് പോലെ തോന്നിപ്പിക്കുന്നില്ലേ?  അതുകൊണ്ടുതന്നെ വിജയിക്കുന്ന കചവടം ആണിവരുടെ എന്ന ബോധ്യവും ബഷീറിന്നില്ലേ?’ആന’ വമ്പൻ കച്ചവടം/ കുത്തകക്കച്ചവടം/ പഴക്കമുള്ള സ്ഥപനം തുടങ്ങിയ സംഗതികൾ ചൂണ്ടിക്കാട്ടുന്നു. ‘എലി’ വിജയിക്കുന്ന Instant ബിസിനസും. പാരമ്പര്യവും പഴക്കവും കച്ചവടത്തിൽ മൂല്യങ്ങളല്ല. പുതുമയും വേഗതയും തന്നെ കച്ചവട വിജയം.അബിയുടെ കച്ചവട പരസ്യം തന്നെ ultra morden ആണ്.ഇന്ന് കടകളിൽ ചെനു നോക്കൂ. ഒരു കിലോ പഞ്ചസാരക്ക് ഒരു വില (അതു ചിലപ്പോൾ റേഷൻ/ സ്പെഷൽ/ ഒക്കെ ആയിരിക്കും) അടുത്ത കിലോകൾക്ക് മറ്റൊരുവില. ഒരു സാരിക്ക് ഒരു വില അതേപോലുള്ള മറ്റൊരു സാരിക്ക് മറ്റൊരുവില എന്നതിൽ ആർക്കും ഇന്നു അത്ഭുതമില്ല. ഇതിന്റെ മറ്റൊരു മുഖം ആണല്ലോ ഓരോ സാരിയും ഇന്ന് സ്പെഷൽ എഡീഷൻ ആവുന്നത്. കച്ചവടത്തിലെ ഈ മാറ്റം അബി നേരത്തെ പഠിച്ചിരിക്കണം. അലെങ്കിലും കുട്ടികൾ ഭാവിയെ മുങ്കൂട്ടി ദർശിക്കുന്നവരണല്ലോ. വൈലോപ്പിള്ളി ‘മാമ്പഴ‘ ത്തിൽ ഇതു കണ്ടിട്ടുണ്ട് :

‘വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ’.

കച്ചവടത്തിന്റെ ഭൂമികയിൽ  മാനുഷികതയേക്കാൾ മൃഗീയതക്ക്തന്നെ ആധിപത്യം. ‘ആനയും എലിയും ‘ ബഷീർ ഇന്നെഴുതിയിരുന്നുവെങ്കിൽ ‘കാളക്കൂറ്റന്മാരും കരടിക്കുട്ടന്മാരും’ ആയിരിക്കും.

  1. നമ്മുടെ ബാല്യകാലാനുഭവങ്ങളിൽ ഇങ്ങനെയുള്ള കച്ചവടം ഇല്ലേ? പുളിങ്കുരുവും, മാങ്ങയും കശുവണ്ടിയും പെൻസിലും ഒക്കെ വാങ്ങുകയും വിൽക്കുകയും ചെയ്തില്ലേ? വിലപറയുകയും പരസ്യം പറയുകയും ചെയ്തില്ലെ? എത്രയോ അനുഭവങ്ങൾ.പണമുപയോഗിച്ചുള്ള കച്ചവടത്തേക്കാൾ ‘ബാർട്ടർ‘ സംബ്രദായം അല്ലേ പിന്തുടർന്നത്?‘ ഒരു കൈച്ച്’ എന്നതിന്റെ വകഭേദമായിരുന്നില്ലേ ‘ഒരു കടിക്ക്’ എന്നത്? നല്ല ചിനച്ച മാങ്ങ ഒരു ‘കടിക്ക്’ 10 പൈസക്ക് വിറ്റിട്ടില്ലേ? ഒരു പെൻസിലിന്നു പകരം ഒരു പിടി കുന്നിക്കുരു കൊടുത്തിട്ടില്ലേ?

വീടുകളിൽ ഇത്തരം കച്ചവടങ്ങൾ കണ്ടിട്ടില്ലേ? പാലും മുട്ടയും അരിയും ചക്കയും നാളികേരവും ഒക്കെ വിൽ‌പ്പനച്ചരക്കായിരുന്നില്ലേ? കടകളിൽ പോയി സാധനങ്ങൾ വാങ്ങിയിട്ടില്ലേ? ഒരു കിലോ പഞ്ചസാരക്ക് പകരം ആ കാശുപയോഗിച്ചു 800 ഗ്രാം പഞ്ചസരയും ബാക്കി മിഠായിയും വാങ്ങി അമ്മമാരെ കബളിപ്പിച്ചിട്ടില്ലേ? വഴിവാണിഭം കണ്ട് സന്തോഷിച്ചിട്ടില്ലേ? വളയും മാലയും ബലുണും വാങ്ങി നടന്നിട്ടില്ലേ?

വീടുകളിൽ വന്നു വിൽ‌പ്പന നടത്തുന്ന ആളുകളെ അറിയാമല്ലോ? അപൂർവ വസ്തുക്കൾ (പലതും ദ്യുപ്ലിക്കേറ്റും  നിലവാരം കുറഞ്ഞതും ) കൊണ്ടുവന്ന് വീട്ടുകാരെ പറഞ്ഞു മയക്കി വിറ്റുപോയിട്ടില്ലേ? അവർ പോയതിന്നു പിന്നാലെ പറ്റിയ കളിപ്പീര് ബോധ്യപ്പെട്ടിട്ടില്ലേ?

  1. വഴിവാ‍ണിഭം/ കുട്ടികളുടെ കച്ചവടം എന്നിവ ഉള്ളടക്കമായ കഥകൾ/ പാട്ടുകൾ എന്നിവ വായിച്ചിട്ടുണ്ടോ? കഥകൾ പറഞ്ഞുകേട്ടിട്ടുണ്ടോ? ചെറിയ ക്ലാസുകളിൽ പഠിച്ചവ ഓർത്തെടുക്കമോ? പത്താം ക്ലാസിലെ  ‘മർച്ചന്റെ ഓഫ് വെനീസ്’ കച്ചവടം പശ്ചാത്തലമാക്കിയ കഥയല്ലേ? മാല വിൽക്കുന്ന പെൺകുട്ടിയുടെ കഥ ചങ്ങമ്പുഴ എഴുതിയത് കേട്ടിട്ടുണ്ടാവില്ലേ? സിനിമാപ്പാട്ടുകൾ ഓർത്തെടുക്കാമോ?
  2. പത്രവാർത്തകൾ, റിപ്പോർട്ടുകൾ, പരസ്യങ്ങൾ, കബളിപ്പിക്കലുകൾ, കേസുകൂട്ടങ്ങൾ…ചിത്രങ്ങൾ എന്നിവയുടെ ബഹളം നിത്യവും കാണുന്നില്ലേ? മാന്ത്രികത്തകിടുകൾ, മരുന്നുകൾ എന്നിവയുടെ പരസ്യങ്ങൾ പത്രമാധ്യമങ്ങളിൽ എന്നും നിറയുകയല്ലേ? സാധനം വാങ്ങി ഗുണം കിട്ടിയില്ലെങ്കിൽ പണം തിരിച്ചുകൊടുക്കുമെന്നുപോലും വായിച്ചിട്ടില്ലേ? ഇതൊക്കെ കണ്ട് വാങ്ങാൻ തോന്നിയിട്ടില്ലേ? ഇതൊക്കെ വങ്ങാതിരിക്കുനത് മൂഢത്വമെന്നും തോന്നിയിട്ടില്ലേ? സ്വയം ലജ്ജ തോന്നിയിട്ടില്ലേ?
  3. ‘ഒരു കൈച്ച് കാലണ…’ ഇതൊരു കച്ചവട ഭാഷയാണ്. മലയാളഭാഷയാണെങ്കിലും ഒരു തരം കോഡുഭാഷ. ഒരുകയ്യിലെ 5 വിരൽ…അതായത് 5 ചാമ്പങ്ങക്ക് കാലണ എന്ന വ്യാഖ്യാനം കിട്ടിയില്ലെങ്കിൽ ഈ കോഡ്ഭാഷ നമുക്ക് മനസ്സിലാവില്ല. കച്ചവടക്കാർ മുഴുവൻ സംസാരിക്കുന്നത് ഈ കോഡുഭാഷയിൽ തന്നെ. ഇതൊരു തരം ഭാഷാഭേദം പോലുമാണ്. കചവടത്തിലെ സ്വകാര്യതയാണിത്. ഈ സ്വകാര്യതയാണ് കച്ചവടത്തിന്ന് സ്പീഡും ലാഭവും നൽകുന്നത്. മരപ്പണിക്കാരന്ന് മരപ്പണിക്കാരന്റെ ഭാഷ. ഡ്രൈവർക്ക് ഡ്രൈവറുടെ ഭാഷ. കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ ‘ആറുമലയാളിക്ക് നൂറു മലയളം.‘കവിയുടെ ഭാഷയാണു കവിത.കവിതാസ്വദനം ഈ കോഡ് – ഡീകോഡ് ചെയ്യാൻ കഴിവുനേടലാണ്.
  4. മഹാസാഹിത്യകാരനായ നല്ലൊരു ഗണിതശാസ്ത്ര്ജ്ഞൻ കൂടിയായിരുന്നു. ‘ ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി വലിയ ഒന്നു’ എന്ന സമവാക്യം കണ്ടുപിടിച്ചത് ഇദ്ദേഹമയിരുന്നു. ഈ ഗണിതത്തിന്റെ തുടർചതന്നെയാണ് ‘ഒരു കൈക്ക് കാലണ; മറ്റേകയ്യിനും ഒന്നിനും കോടെ കലണ’എന്ന പരസ്യം. അല്ലെങ്കിലും അബി സാമ്പത്തികമായി ചില സാമർഥ്യങ്ങൾ ഉള്ളവൻ തന്നെ. കീശയിൽ വെച്ചിരുന്ന അരയണ ആടുതിന്നതിൽ കരയുന്നു. ‍ആട്ടിൻ‌കാട്ടം എമ്പടും ആളുകളെ വെച്ചു തിരയിക്കുന്നു.
  5. 5 ചാമ്പങ്ങക്ക് കാലണയും 5+1 ചമ്പങ്ങക്ക് മറ്റൊരു കാലണയും വാങ്ങുന്നവനും വിൽക്കുന്നവനും ലാഭം തന്നെ. ഈ ലാഭസാധ്യത ഉണ്ടാകുമ്പോഴാണ് കച്ചവടം ഉഷാറാകുക. ചാമ്പങ്ങയുടെ യഥാർഥ ഉടമ ബഷീറെന്നിരിക്കെ അബിക്ക് സമ്പൂർണ്ണ ലാഭം തന്നെ. അബിയും പാത്തുകുട്ടിയും കൂടി ചാമ്പങ്ങ ശേഖരിക്കുക മാത്രമാണല്ലോ ചെയ്തത്. അതു ഉൽ‌പ്പന്നത്തിന്റെ വിലയിൽ കുറവുവരുത്തിയിട്ടുണ്ടോ എന്നറിയില്ല; (മാർക്കറ്റിലെ ചമ്പങ്ങവില ആരും പറയുന്നില്ല) കുട്ടികളുടെ അധ്വാനത്തിന്റെ വില മാത്രമായിരിക്കാം കാലണ. ഉൽ‌പ്പന്നത്തിന്റെ വില എന്നു പറയുന്നത് പ്രകൃതിവിഭവങ്ങളിൽ ചേർത്ത മനുഷ്യാധ്വാനത്തിന്റെ വിലയണല്ലോ.

ഇതിത്രയും വിശദമാക്കിയത് സാധ്യമായ ചിന്താരേഖകൾ സൂചിപ്പിക്കാനാണ്. ഓരോ ചോദ്യങ്ങൾക്കും ഉത്തരസാധ്യതകൾ അലമാലകളായി ചിന്തയിൽ, മനസ്സിൽ തിരയിളക്കണം. വേണ്ടതൊന്നും വിട്ടുപോകാതെ ആസ്വാദനക്കുറിപ്പോ, വ്യഖ്യാനക്കുറിപ്പോ…എന്തു എഴുതാൻ കഴിയണം.അങ്ങനെ സാധ്യതകൾ പരമാവധി യുക്തിയുക്തം ചേർക്കാനാവുമ്പോഴാണു എ+ ന്റെ പടവുകൾ കയറനാവുക.

Tags: , , ,
January 17, 2010

മാത്സ് ബ്ലോഗിൽ പുതിയ പോസ്റ്റ്

by sujanika

നാട്ടുഗണിതം

January 6, 2010

ഏഴാമത്തെ ഋതു

by sujanika

season 7

എത്ര നിശ്ശബ്ദരായിരുന്നാലും മാഷമ്മാർക്കും ടീച്ചർമാർക്കും കലോത്സവകാലമടുത്താൽ ഒരുഷാറുകൂടും.നടകവും ഡാൻസും പാട്ടും റിഹേർസലും സ്കൂൾമുറികളിൽ, മാഞ്ചുവടുകളിൽ ആദ്യമാദ്യം പകലുകളും പിന്നെപിന്നെ രാത്രികളും ശബ്ദാനമയമക്കും.  കുട്ടികൾക്കും രക്ഷിതാക്കൾക്കും കലോത്സവകാലം തിരക്കിന്റെ കാലം തന്നെ. നവമ്പർ അവസാനം തൊട്ട് ജനുവരി മധ്യം വരെ ഈ സാംസ്കാരികച്ചൂട് നിലനിൽക്കും. സംസ്ഥാനകലോത്സവം കഴിഞ്ഞാൽ പിന്നെ അടുത്തകൊല്ലത്തേക്കുള്ള ഒരുക്കങ്ങളും കാത്തിരിപ്പുമയി. കേരളത്തിലെ മത്രം അനുഭവമാണിത്. നമുക്കഭിമാനിക്കാവുന്ന നമ്മുടെ തനത് ഋതുപ്പകർച്ച. കലാഋതു.മലയാളിയുടെ മാത്രം ഏഴാം ഋതു.ഇതാരംഭിച്ചിട്ട് അമ്പതാണ്ട് തികയുകയാണ്. ഇനി തികഞ്ഞസ്വാഭവികതയോടെ  ഋതുസംക്രമം കുംഭമീനമാസങ്ങളുടെ പൊരിവെയിലിൽ നിറയുന്ന നാട്ടുപൂരങ്ങളിലേക്ക് മെല്ലെ മെല്ലെ.

ഏഴാമത്തെ ഋതു

ഋതു , കാലഗണനയും കാലസ്വഭാവവും ആണ്.വസന്തം, ഗ്രീഷ്മം,ശരത്ത് തുടങ്ങിയ പതിവ് ഋതുക്കൾ നാം അറിയുന്നു. ഓരോ ഋതുവിനും സ്വാഭാവികമായ ആഘോഷങ്ങൾ ഉണ്ട്. ഓണം, വിഷു തുടങ്ങിയവ ഋതുവാഘോഷങ്ങൾ കൂടിയാണ്. തണുപ്പുരാജ്യങ്ങളിൽ മഞ്ഞ് ഉത്സവം തന്നെ. മഞ്ഞുമായി ബന്ധപ്പെട്ട ഉല്ലാസങ്ങൾ, കളികൾ. കാലാവസ്ഥാപരമായ സവിശേഷതകൾ, കാലാനുസൃതമായ വിനോദ-ഉല്ലാസങ്ങൾ എന്നിവയൊക്കെ ചേരുമ്പോഴണ് ഒരു ഋതു അർഥപൂർണ്ണമാകുന്നത്. ഋതുവിലാസങ്ങൾ നമുക്ക് കാവ്യവിഷയം പോലുമാകുന്നുണ്ട്. കാളിദാസമഹാകവിയുടെ മേഘസന്ദേശം തൊട്ട് ചെറുശേരിക്കും വള്ളത്തോളിനും വരെ.

കാലസ്വഭാവമാണ് ഋതു. സമൂഹത്തിന്റെ പരിണാമങ്ങൾക്കനുസരിച്ച് ഋതുഭേദങ്ങൾ സംഭവിക്കുന്നു. പാരിസ്ഥിതികമായ പരിണാമങ്ങൾ ഋതുഭേദങ്ങളിലേക്ക് നയിക്കുമെങ്കിലും അതിഅധികം സ്വധീനം സാമൂഹ്യപരിണാമങ്ങൾക്കാണല്ലോ.ആധുനികകാലം കേരളത്തിന്ന് നൽകുന്ന ഏഴാം ഋതുവാകുന്നു ഈ സ്കൂൾ കലോത്സവകാ‍ലം. കലാഋതു എന്നു വിളിക്കാം ഇതിനെ.കഴിഞ്ഞ 50 വർഷങ്ങളായി എല്ലാ ഡിസംബർ-ജനുവരി മാസങ്ങളും നമിക്ക് കലാകലം തന്നെ. സ്കൂൾ യുവജനോത്സവങ്ങൾ തൊട്ട് അതു കേരളം മുഴുവൻ സബ്ജില്ല-ജില്ല-സംസ്ഥാന തലം വരെ ഒരു കാലാവസ്ഥയായി-ഋതുവായി കാലം തെറ്റാതെ എന്നും പുതുമകളോടെ നിലനിൽക്കുന്നു.

വസന്തർത്തുവിൽ തളിരും പൂക്കളും ഉണ്ടായേ തീരൂ. ശിശിരത്തിൽ മഞ്ഞും. കലാ‌ഋതുവിൽ എല്ലാ കലാരൂപങ്ങളും ഉണരുന്നു.പ്രാചീനമെന്നോ നവീനമെന്നോ അതിന്ന് ഭേദമില്ല. ഏറ്റവും പഴയ കൂടിയാട്ടം മുതൽ ഏറ്റവും പുതിയ റാപ്പ് സംഗീതം വരെ. ധൂളീചിത്രമൊഴിച്ചു നിർത്തിയാൽ ചിത്രകല ആസകലം. പ്രസംഗം, ഉറക്കുപാട്ട് തൊട്ടവയെല്ലാം.കലകളുടെ മുളപൊട്ടലും വിരിയലും കലാ‌ഋതുവിൽ അഭംഗുരം സംഭവിക്കുന്നു.

ഏതുത്സവവും പലപ്പോഴും ഒരു ചെറുന്യൂനപക്ഷത്തെ ഒഴിച്ചു നിർത്തുന്നു. പൊതുധാരയിൽ അവർക്കെത്താനാവാറില്ല.സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും ഒക്കെയായ കാരണങ്ങൾ കാണും കരണങ്ങളായി. എന്നാൽ കലോത്സവങ്ങളിൽ ആ വിലക്കില്ല.സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ എല്ലാ കുട്ടികളും അതിലൂടെ വീട്ടുകാരും ഈ ആഘോഷങ്ങളിൽ ഇടകലരുന്നു. കേരളത്തിലെ  മുഴുവൻ ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ കലോത്സവങ്ങളിൽ പങ്കാളികളാണ്; കുട്ടികൾ, കലാകാരന്മാർ, രക്ഷിതാക്കൾ, നടത്തിപ്പുകാർ,കച്ചവടക്കാർ, വെറും കാണികൾ എന്നിങ്ങനെ.ഇത്രയധികം ജനപങ്കാളിത്തമുള്ള ഒരുസംരഭം കേരളത്തിലെന്നല്ല ലോകത്തുതന്നെ ഇല്ലന്നു കരുതാം.1000 കുട്ടികളുള്ള ഒരു സാധാരണ സ്കൂളിൽ തന്നെ കലോത്സവവുമായി ബന്ധപ്പെടുന്നത് പതിനായിരങ്ങളാണ്. ഇതു സബ്ജില്ല-ജില്ല സംസ്ഥാന തലങ്ങളിലെത്തുമ്പൊഴേക്കും 3 കോടിയും കവിയും.

ഋതുഭേദങ്ങൾ മുൻ‌കൂട്ടിക്കണ്ട് ഒരുക്കങ്ങൾ പതിവാണ്. ഇതു ദൈനംദിന ശീലങ്ങളിൽ പെടും. കുട്ടികൾ വളരെ നേരത്തെതന്നെ തന്റെ കലാപ്രകടനം മികച്ചതാക്കാൻ ഒരുക്കം തുടങ്ങും. എറ്റവും കൂടുതൽ സമയവും ധനവും ചെലവഴിചുകൊണ്ടുതന്നെയണിത് ഒരുക്കുന്നത്.സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുക എന്നതല്ല മുഖ്യചിന്ത; മറിച്ച് ഒരു ഉയരന സ്ഥാനം ലഭിക്കുക എന്നതു മാത്രമണ്. കഴിഞ്ഞവർഷം മുതൽ ഗ്രേഡ് കളാക്കിയത് ഒന്നാംസ്ഥാനത്തിന്നുള്ള മത്സരം – അധാർമ്മികം പോലുമായ മത്സരം ഒഴിവാക്കാനായിരുന്നല്ലോ. എന്നാൽ പണ്ടുമുതലേ മത്സരാർഥിയുടെ ലക്ഷ്യം ഒരിക്കലും ഒന്നാം സ്ഥനം ആയിരുന്നില്ല. ഉയർന്ന നിലവാരം- ഗ്രേഡ് മാത്രമായിരുന്നു. നല്ല കളിക്കാരനാകണം, അതു ജനം അംഗീകരിക്കണം എന്നേ എല്ലാ കളിക്കാരനും കലാകാരനും എന്നും ആഗ്രഹിക്കുന്നുള്ളൂ. ഇതു കാലസംബന്ധിയായ ഒരു സാംസ്കാരികവിശേഷം ആണല്ലോ.ഇക്കൊല്ലത്തെ യുവജനോത്സവത്തിൽ മികച്ചകലാകരന്മാരിൽ താനും പരിഗണിക്കപ്പെടണം എന്ന മോഹം. അതുതന്നെയാണല്ലോ ഋതുസ്വഭവം. ഏറ്റവും മികച്ച പൂക്കളും ഫലങ്ങളും വെയിലും പൊരിച്ചിലും ശീതവും കിടുകിടുപ്പും ഒക്കെ പോലെ.സ്വത്വം അടയാളപ്പെടുകയാണ്. അതിന്റെ സാഫല്യത്തിൽ കൈവരുന്ന നിർവൃതി മാത്രമേ കലാകാരനിലും കാണാനാവൂ.

സംസ്ഥാനകലോത്സവം കൊടികയറുന്നത് ഋതുഭാവത്തിന്റെ ഉജ്വലഭാവങ്ങളിലൂടെ തന്നെയണ്. ഉത്സവം കൊടിയിറങ്ങുന്നത് നാട്ടുമുറ്റങ്ങളിലേക്ക് വേലപൂരങ്ങളായി. തികഞ്ഞസ്വാഭവികതയോടെ  ഋതുസംക്രമം കുംഭമീനമാസങ്ങളുടെ പൊരിവെയിലിൽ നിറയുന്ന നാട്ടുപൂരങ്ങളിലേക്ക് മെല്ലെ മെല്ലെ. കലകളുടെ അരങ്ങൊഴിയൽ അല്ല; നാട്ടുപൂരങ്ങളുടെ ആറാട്ടുപാടങ്ങളിലേക്ക് കളം മാറുകയാണ്. എല്ലാകലാരൂപങ്ങളും അതതിന്റെ എല്ലാ തനിമകളോടെയും. ഋതു സംക്രമിക്കുകയാണ്. പുതിയകാലങ്ങളിലേക്ക് പുലരുകയാണ്. സാംസ്കാരികമായ ഈടുവെപ്പുകളെന്നെണ്ണപ്പെടാൻ കരുത്താർജ്ജിക്കുകയും.

December 29, 2009

MATHEMATICS:- A Maths Blog for High School Teachers & Students: ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?

by sujanika

MATHEMATICS:- A Maths Blog for High School Teachers & Students: ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?.

Tags:
December 21, 2009

sujanika /സുജനിക

by sujanika

sujanika /സുജനിക.

December 14, 2009

കിളിപ്പാട്ടുകളുടെ സാന്ധ്യശോഭ

by sujanika

AKSTU മുഖപത്രമായ അധ്യാപകവേദിയിൽ

2009 ഡിസംബറിൽ പ്രസിദ്ധീകരിച്ചത്

കിളിപ്പാട്ടുകളുടെ സാന്ധ്യശോഭ


കവിയും സാമൂഹ്യപ്രവർത്തകയും പരിസ്ഥിതിസംരക്ഷണത്തിൽ മുന്നിരപ്രവർത്തകയുമായ ശ്രീമതി സുഗതകുമാരിക്കാണ് വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം.

ഭാരതീയ സംസ്കരത്തിൽ തെറ്റുകളെ / പാപങ്ങളെ കുറിച്ചുള്ള പ്രതിപാദനങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന ഒരു പദം ആണ് ‘ പൂജ്യപൂജാ വ്യതിക്രമം’ കാളിദാസനാണ് ഈ പദം സമ്പൂർണ്ണാർഥത്തിൽ പ്രയോഗിക്കുന്നത് (രഘുവംശം). പൂജിക്കേണ്ട വ്യക്തികളെ പൂജിക്കാൻ അലംഭാവം കാണിക്കുക എന്നാണ്  ഇതിന്റെ ഉള്ളടക്കം. പൂജിക്കേണ്ടവരെ പൂജിക്കാൻ അലംഭാവം കണിക്കുന്നതുപോലെ ഗുരുതരമായ ഒരു പാപമില്ല. വ്യക്തിപരമായ ഒന്നായിട്ടാണ് മഹാകവി ഇതു സൂചിപ്പിക്കുന്നത്. സമഷ്ടിയുടെ കാര്യത്തിലും ‘പൂജ്യപൂജാ വ്യതിക്രമം’ സംഭവിക്കാം. ഇതു തിരുത്തപ്പെടണമെന്നാണ് കഥ. പാപപരിഹാരം തിരുത്തൽ മാത്രമാകുന്നു.

ഇതു ചൂണ്ടിക്കാണിച്ചത് നമ്മുടെ സാംസ്കാരിക കേരളം പലപ്പോഴും പൂജ്യപൂജാവ്യതിക്രമം മൂലമുള്ള പാപത്തിൽ പെട്ടുപോകാറുണ്ടെന്നു ഓർമ്മിക്കാനാണ്. അനർഹരെ ആദരിക്കുകയും അർഹിക്കുന്നവരെ തഴയുകയും ചെയ്യുന്നത് പലപ്പോഴും അശ്രദ്ധമൂലമാവാം. ആരും മന:പ്പൂർവം ചെയ്യുന്നതാവില്ല. എന്നാൽ ഇക്കൊല്ലത്തെ ‘എഴുത്തഛൻ പുരസ്കാരം’ ശ്രീമതി സുഗതകുമാരിക്കു നൽകുക വഴി കഴിഞ്ഞകാലത്തെ എല്ലാ വ്യതിക്രമങ്ങളും പർഹരിക്കുകകൂടി ചെയ്തു എന്നു കരുതാം.മലയാളകവിതക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം നൽകുന്നത്. അവാർഡ് സമിതി പത്രങ്ങളിലൂടെ പറഞ്ഞത് :

”ശുദ്ധമായ ഭാവഗീതത്തിന്റെ മന്ദ്രസ്വരങ്ങളിലാരംഭിച്ച്‌, ഉത്‌കൃഷ്ടമായ സാമൂഹികമൂല്യങ്ങളുടെ താരസ്വരങ്ങളിലേക്കുയരുന്ന സുഗതകുമാരിയുടെ കവിത സത്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സാക്ഷാത്‌കരിക്കുന്നു. ജൈവസമൃദ്ധമായ സൈലന്റ്‌വാലിയെ സംരക്ഷിക്കുന്നതിനുള്ള ധര്‍മ്മയുദ്ധത്തില്‍ ഈ കവയിത്രി വഹിച്ച ധീരമായ പങ്ക്‌ മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരിക്കേണ്ട പാരസ്‌പര്യത്തെ പുനര്‍നിര്‍വചിക്കുന്നു.
നിന്ദിതരും പീഡിതരുമായ സ്‌ത്രീകളുടെ വനരോദനം നമ്മെ കേള്‍പ്പിക്കുക മാത്രമല്ല, അവള്‍ക്കൊരു ‘അഭയസങ്കേതമൊരുക്കുകകൂടി ചെയ്‌ത സുഗതകുമാരി, പരിത്യക്തയായ അനാഥ സ്‌ത്രീയെ സംരക്ഷിച്ച കവികുലപതിയുടെ വിശിഷ്ട പാരമ്പര്യം കുറ്റിയറ്റിട്ടില്ലെന്ന്‌ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു” : അവാർഡ് നിർണ്ണയ സമിതി

ഇതിൽ കവി എന്ന അംഗീകാരം മാത്രമല്ല; സാമൂഹ്യപ്രവർത്തക എന്ന കാര്യം കൂടി പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഇതു സുപ്രധാനം തന്നെ. കവിതക്ക് അവാർഡ് നൽകുന്നതിൽ സാമൂഹ്യപ്രവർത്തനം ഒരു ഘടകമല്ലെങ്കിലും അവാർഡ് നൽകിയതിനു ശേഷം സാമൂഹ്യപ്രവർത്തനത്തിന്റെ അംശം എടുത്ത് പറയുന്നത് തീർച്ചയായും ഒരു അധിക അംഗീകാരം തന്നെ. മാത്രമല്ല വാത്മീകിയെ വരെ ഓർമ്മിക്കുന്ന ഈ സമിതി വാക്യം ഒരിക്കൽ കൂടി അവാർഡിന്റെ ഗുരുത്വം സൂചിപ്പിക്കുന്നു.സൈലന്റ് വാലി പ്രഖ്യാപനത്തിന്റെ 25 ആം വാർഷികദിനത്തിൽ സുഗതകുമാരിക്ക് ലഭിച്ച ഈ അവാർഡ് അതിലധികം അതുകൊണ്ടുതന്നെ അധിക ഭാവലാവണ്യം കൂടിച്ചേരുന്നതുമായിത്തീരുന്നു.

വാത്മീകി കവിയാകുന്നത് ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ വധിച്ച വനവേടനോടുള്ള ക്രോധ ദുഖങ്ങളിൽ നിന്നാണ്. തുടർന്ന് രാമായണഗാനം തുഞ്ചത്തെഴുത്തച്ഛൻ ചെയ്തതും കവി എന്നതിനേക്കാൾ സാമൂഹ്യ-ധാർമ്മിക രംഗങ്ങളിലെ അപച്യുതികൾക്കെതിരെയുള്ള രോദനമായിട്ടു തന്നെയാണ്. കിളിപ്പാട്ടുകൾ ജനസാമാന്യത്തിന്റെ ധാർമ്മികജീവിതം പ്രബലപ്പെടുത്താനായിരുന്നു.അവനെ  ഭക്തിയുടെ മാർഗ്ഗത്തിൽ ധർമ്മബോധമുള്ള ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. എഴുത്തഛനു ശേഷം വന്നവരിൽ ഭാഷാപിതാവിന്റെ കാവ്യബോധം സ്വന്തം കാവ്യോർജ്ജമാക്കിയവർ ചുരുക്കമാണ്. സുഗതകുമാരി ഈ ശൃംഘലയിലെ അവസാന കണ്ണിയായി ത്തീരുന്നു. തന്റെ രചനകൾ സാമൂഹ്യമായ ഇടങ്ങളിൽ നിന്നും മുളപ്പിച്ചെടുക്കുകയായിരുന്നു കവി. അതു സ്ത്രീയോടുള്ള അതിക്രമങ്ങൾക്കെതിരേയും പ്രകൃതിയോടുള്ള ഭീഷിണികൾക്കെതിരേയും ആയിത്തീർന്നു. നഷ്ടപ്പെടുന്ന മാനവികതയിൽ അനുതാപം കൊള്ളാനും ഓർമ്മിപ്പിക്കനും വളർത്തിയെടുക്കാനും ഉള്ളവയായി കവിതകളത്രയും. എത്രപറഞ്ഞിട്ടും നന്നാകാത്തവരെയോർത്ത് ‘ ഇനി ഈ മനസ്സിൽ കവിതയില്ല’ എന്നു മൌനിയായി. തുടർന്ന് എഴുതാതിക്കാനാവാതെ കവിത്വത്തിന്റെ സ്വാഭാവികതയിൽ , ‘ പാടാതിരിക്കുന്നത് നിർജ്ജീവമാകലാണെന്ന‘ നാടോടിഗാനത്തിന്റെ ദർശനത്തിൽ ഇപ്പൊഴും എഴുതിക്കൊണ്ടേയിരിക്കുന്നു.ദു:ഖങ്ങൾ എഴുത്തായിത്തീരുകയായിരുന്നു എന്നും. സ്വയം ഉരുകൽ പ്രകാശം ഉൽ‌പ്പാദിപ്പിക്കുന്ന നക്ഷത്രത്തിന്റെ ജീവിതമാകുന്നതുപോലെ.

ഞങ്ങൾ അധ്യാപകലോകം എന്നും സുഗതകുമാരിയെ ക്ലാസുമുറികളിൽ എതിരേറ്റിട്ടുണ്ട്. അതു ചിലപ്പോൾ സാഹിത്യം പഠിപ്പിക്കുമ്പോഴും പലപ്പോഴും പ്രകൃതിയേയും സ്ത്രീയേയും മാനവികതയേയും കുറിച്ചുള്ള സന്ദർഭങ്ങളിലും ആണ്. കവി കവിതയിൽ നിന്നും പുറത്തുകടന്ന് സമൂഹത്തിൽ കർമ്മനിരതയാകുന്ന , അതിലൂടെ വീണ്ടും കവിതയിൽ പുനർജ്ജനിക്കുന്ന ഉജ്വലമായ അവസ്ഥ നാം കണ്ടതാണ്. സുഗതകുമാരിക്കുമുൻപ് ഇതത്ര സാർഥകമായി ചെയ്യാൻ തുഞ്ചത്തെഴുത്തഛനല്ലെ കഴിഞ്ഞിട്ടുള്ളൂ എന്നും അഭിമാനിക്കുന്നു.

Follow

Get every new post delivered to your Inbox.